തലശേരി : കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് തലശേരി ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് ജാമ്യം അനുവദിച്ചു.

വലിയന്നൂര്‍ സ്വദേശി നിധിനിന് (28) ആണ് കര്‍ശന ഉപാധികളോടെ ഓണ്‍ലൈന്‍ ആയി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ ( 22) റിമാന്‍ഡിലാണുള്ളത്.

50,000 രൂപയുടെ രണ്ടാള്‍ ജാമ്യം,അന്വേഷണത്തില്‍ ഇടപെടുന്ന ഒന്നും ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യ വേളയില്‍ മറ്റ കേസുകളില്‍ അറസ്റ്റിലാവരുത്, കൊവിഡ് നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ച്‌ യാത്രകള്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.കണ്ണൂര്‍ സിറ്റി സിഐ പി.ആര്‍.സതീഷാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിധിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്.2020 ഫെബ്രുവരി 17 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം കഴിയാന്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകന്‍ വിയാനെ എടുത്തു കൊണ്ടുപോയി ശരണ്യ വീടിന് സമീപത്തെ കടലില്‍ എറിയുകയായിരുന്നുവെന്നാണ് കേസ്.