കർണാടകയിലെ തുംകൂർ ജില്ലയിൽ ആംബുലൻസ് ലഭിക്കാത്തതിനെതുടർന്ന് 80 വയസ്സുള്ള പിതാവിൻ്റെ മൃതദേഹം മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി. മക്കൾ ചേർന്ന് മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുകയാണ്. 

സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹൊന്നൂരപ്പ ചികിത്സയ്ക്കിടെ മരിച്ചു. ആശുപത്രിയിൽ ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ ഹോന്നൂരപ്പയുടെ മക്കൾ മൃതദേഹം മോട്ടോർ സൈക്കിളിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. 

മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും എന്നാൽ ആംബുലൻസ് വരുന്നതുവരെ ഹൊന്നൂരപ്പയുടെ കുടുംബം കാത്തുനിന്നില്ലെന്നും സംഭവത്തെക്കുറിച്ച് സംസാരിച്ച തുംകൂർ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ ചന്ദ്രശേഖർ പറഞ്ഞു.