ഡാളസ്: ഡാളസ് കോസ്റ്റണ്‍ ഡ്രൈവിലുള്ള വീടിന്‍റെ പിറകുവശത്തെ ഷെഡിൽ ആറു വയസുകാരനെ കൈപുറകിൽ കെട്ടിയിട്ടതിന്, കുട്ടിയുടെ മുത്തശി എസ്മർലഡാ ലിറയേയും ഇവരുടെ കാമുകൻ ഒസെ ബാൾഡറസിനേയും പൊലീസ് അറസ്റ്റ് ചെയ്തു ബാലപീഡനത്തിന് കേസെടുത്തു.

മേയ് 10 ഞായറാഴ്ച രാത്രി 10.30 നാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ചു വിവരം ലഭിച്ചതനുസരിച്ചു വീട്ടിൽ വന്നു പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. മുത്തശി പുറത്തു പോകുന്പോൾ എപ്പോഴും കൈപുറകിൽ കെട്ടി ഷെഡിലാക്കുകയാണ് പതിവെന്ന് അന്വേഷണ ഉദ്യോഗസ്ഥ·ാരോട് കുട്ടി പറഞ്ഞു. വീടിനകത്തേക്ക് പ്രവേശിക്കുവാൻ അനുവാദമില്ലെന്നും രാത്രിയിൽ പോലും ഷെഡിൽ കിടക്കേണ്ടി വരുന്നതായും, ബാത്ത് റൂമിന്‍റെ ആവശ്യത്തിനായി ഒരു പ്ലാസ്റ്റിക് ബാഗ് തരുമെന്നും ഷെഡിനകത്ത് എലികളും പ്രാണികളും ശല്യം ചെയ്യാറുണ്ടെന്നും, മുത്തശി പലപ്പോഴും തന്നെ ദേഹോപ്രദവും ഏൽപിക്കാറുണ്ടെന്നും കൊറോണ വൈറസ് വ്യാപകമായതിനാൽ സ്കൂൾ അടച്ചതിനുശേഷമാണ് ഇങ്ങനെ തുടങ്ങിയതെന്നും കുട്ടി പറഞ്ഞു.

കുട്ടിയെ ഇങ്ങനെ പീഡിപ്പിക്കുന്നതു അറിയാമെന്നും എന്നാൽ അതിൽ ഇടപെടുവാൻ താൽപര്യമില്ലായിരുന്നുവെന്നും കാമുകൻ ബാൾഡറാസ് പറഞ്ഞു. രണ്ടാഴ്ചയായി ഷെഡ്ഡിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കുട്ടിയുടെ മുത്തശി പറയുന്നത് പോലീസ് അന്വേഷിച്ചു വന്ന ദിവസം മാത്രമാണ് ഇങ്ങനെ ചെയ്തതെന്നാണ്. ഇരുവർക്കും 100,000 ഡോളറിന്‍റെ വീതം ജാമ്യം അനുവദിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെ സിപിഎസിനു കൈമാറി.