ന്യൂയോര്‍ക്: വിവാദ നായകനാണ് ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുള്ള പലതും പലപ്പോഴും അദ്ദേഹത്തെ തന്നെ തിരിഞ്ഞു കൊത്തിയിട്ടുണ്ട്. സമീപകാലത്ത് കോവിഡുമായി ബന്ധപ്പെട്ടുള്ള ട്വീറ്റുകള്‍ പലതും വിവാദത്തിലായിരുന്നു ചെന്ന് അവസാനിച്ചത്. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം കൈവിട്ടുപോയി എന്ന് പറയാം. കാരണം മസ്കിെന്‍റ പുതിയ ട്വീറ്റ് കാരണം ഇപ്പോള്‍ ഓഹരി വിപണിയില്‍ കമ്ബനിക്ക് കിട്ടിയിരിക്കുന്നത് എട്ടിെന്‍റ പണിയാണ്.

മെയ് ഒന്നിന് ഇലോണ്‍ മസ്ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കാരണം ടെസ്ലക്ക് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയാണ്. ‘ടെസ്ലയുടെ ഒാഹരി മൂല്യം വളരെ കൂടുതലാണ്. തെന്‍റ ആസ്ഥികളെല്ലാം വില്‍ക്കാന്‍ പോവുകയാണ്. എനിക്കൊരു വീട് പോലുമുണ്ടാകില്ല’. -ഇങ്ങനെയായിരുന്ന ട്വീറ്റ്.

ഇത് കേള്‍ക്കേണ്ട താമസം വിപണിയില്‍ സംഭവിച്ചത് വന്‍ അട്ടിമറിയായിരുന്നു. ഒാഹരി ഉടമകള്‍ എല്ലാവരും ഒാഹരികള്‍ വിറ്റഴിക്കാന്‍ മത്സരിച്ചു. ട്വീറ്റിന് വന്ന സംശയങ്ങള്‍ക്ക് ഒാടിനടന്ന് മറുപടിയും കൊടുത്തതോടെ ഒാഹരി ഉടമകള്‍ കൂടുതല്‍ പരിഭ്രാന്തരായി. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം തകിടം മറിഞ്ഞു.

ടെസ്ലയുടെ സ്റ്റോക്ക് 10 ശതമാനത്തോളം ഇടിയുകയും അതിെന്‍റ 9 ബില്യണ്‍ ഡോളറോളം കുറയുകയും ചെയ്തു. 10000 കോടി ഡോളര്‍ കമ്ബനിക്ക് ഒരൊറ്റ ട്വീറ്റ് കാരണം 1400 കോടി ഡോളറിെന്‍റ ഇടിവാണ് ഓഹരികള്‍ക്ക് സംഭവിച്ചത്.