ലോകത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുന്നു. രോഗബാധിതര്‍ 35,60,000 കടന്നു.അമേരിക്കയില്‍ 68,500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു.അമേരിക്കയില്‍ ഇന്നലെ മാത്രം കൊറോണ ബാധിച്ച്‌ 1000 ലധികം പേര്‍ മരിച്ചു. 20,000 ലധികം പുതിയ കൊറോണ ;കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ലോക്ഡാണില്‍ ഇളവ് നല്‍കിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. യൂറോപ്പില്‍ ഇറ്റലിയിലും ബ്രിട്ടണിലും ആകെ മരണം 28,000 കടന്നു.

ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ബ്രസീലിലാണ്. ഒന്നരലക്ഷത്തിലധികം രോഗികളുള്ള ബ്രസീലില്‍ ഇന്നലെ മാത്രം 275 പേര്‍ മരിച്ചു. 7000 ലധികം പേരാണ് ഇതുവരെ ബ്രസീലിന്‍ കൊറോണ ബാധിച്ച്‌ മരിച്ചത്. ഇറ്റലി ,ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ ഫാക്ടറികള്‍, ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് .

ചൈനയില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ ആഭ്യന്തര യാത്ര നിയന്ത്രണങ്ങളിള്‍ ഇളവ് പ്രഖ്യാപിച്ചു. റഷ്യയില്‍ 10,000 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം ഐവറി കോസ്റ്റ് പ്രധാനമന്ത്രി അര്‍മാദോ ജോണ്‍ കുലാബായെ അടിയന്തര ചികിത്സയ്ക്കയി ഫ്രാന്‍സിലേക്ക് കൊണ്ടു പോയി. മാര്‍ച്ച്‌ മുതല്‍ ഇദ്ദേഹം ക്വാറന്‍റൈനിലായിരുന്നു.