കോട്ടയം: കോട്ടയം മണര്‍കാട്ട് ഒഴുക്കില്‍പ്പെട്ട കാര്‍ കണ്ടെത്തി. ഡ്രൈവറെയും മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്‍ ആണ് മരിച്ചത്. വിമാനത്താവള ടാക്സി ഡ്രൈവറാണ്. മൃതദേഹം പുറത്തെടുത്തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

തിരുവഞ്ചൂരിനും മണര്‍കാടിനും ഇടയില്‍ നാലുമണിക്കാറ്റിന് സമീപത്തുവെച്ചാണ് ജസ്റ്റിെന്‍റ കാര്‍ അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മല്ലപ്പള്ളിയില്‍ ആളെ ഇറക്കി ഇതുവഴി തിരികെ വരുേമ്ബാള്‍ കാര്‍ വെള്ളത്തിനു നടുവില്‍ നിന്നുേപാകുകയും ജസ്റ്റിന്‍ പുറത്തിറങ്ങി തള്ളുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

മീനച്ചിലാറിെന്‍റ കൈവരിയായ തോട് നിറഞ്ഞ് വെള്ളം പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡിലേക്ക് പരന്നൊഴുകിയിരുന്നു. ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമനസേന, മുങ്ങല്‍വിദഗ്ധരുടെ കൂട്ടായ്മയായ നന്മക്കൂട്ടം എന്നിവര്‍ സംഘടിതമായി നാല് മണിക്കൂറോളം നടത്തിയ തെരച്ചിലിന് ഒടുവിലാണ് സമീപത്തെ പാടത്തുനിന്ന് കാര്‍ കണ്ടെത്തിയത്.

അപകടവിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായിരുന്നു. പിന്നീട് രാവിലെ ഒമ്ബതുമണിയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.