റോം: കോവിഡ് രോഗവ്യാപനത്തിന് കാരണമാകുന്ന കൊറോണ വൈറസല്ലെന്നും ബാക്ടീരിയയാണെന്നും ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നിര്‍വഹിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം ലംഘിച്ച് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകളുണ്ടായതെന്ന് മാധ്യമ റിപ്പോര്‍ട്ട്. മരണകാരമാകുന്നത് ബാക്ടീരിയയാണെന്നും വൈറസല്ലെന്നും പറയുന്ന ഡോക്ടര്‍മാര്‍ അതിനു കാരണം രോഗിയുടെ ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതാണെന്നും വിശദീകരിക്കുന്നു.

ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കോവിഡ് 19 എന്നറിയപ്പെടുന്ന രോഗം ധമനികളില്‍ രക്തം കട്ടയാകുന്നതല്ലാതെ മറ്റൊന്നുമല്ലെന്നാണ്. ആന്റിബയോട്ടിക്കുകളും മറ്റു രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളും വേദന സംഹാരികളുമാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.

ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത തങ്ങള്‍ കണ്ടെത്തിയത് കോവിഡ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണെന്ന് പറഞ്ഞ ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ ഈ രോഗത്തിന് വെന്റിലേറ്ററുകളും അത്യാഹിത വിഭാഗങ്ങളും ആവശ്യമേയില്ലെന്നും വിശദീകരിക്കുന്നു.

പുതിയ കാര്യങ്ങള്‍ കണ്ടെത്തിയതോടെ ഇറ്റലി രോഗചികിത്സയുടെ പ്രോട്ടോകോളില്‍ മാറ്റം വരുത്താന്‍ ആരംഭിച്ചു. ആഗോള പകര്‍ച്ചവ്യാധിയെന്ന് അറിയപ്പെടുന്ന രോഗത്തെകുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയ ഇറ്റലി ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ്. രോഗ ചികിത്സയെ കുറിച്ച് ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും അവര്‍ തങ്ങളുടെ ബിസിനസിനുവേണ്ടി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു.

ആസ്പിരിന്‍, അപ്രോനാക്‌സ്, പാരസെറ്റമോള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇല്ലാതാക്കാനാകുന്ന രോഗമാണിതെന്നാണ് പറയപ്പെടുന്നത്. രക്തത്തിന്റെ ഒഴുക്ക് നിലക്കുന്നതോടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഓക്‌സിജന്‍ ലഭ്യമാകാതിരിക്കുകയും ശ്വസിക്കാന്‍ കഴിയാത്തതിനാല്‍ രോഗി വേഗത്തില്‍ മരിക്കാന്‍ ഇടയാക്കുകയും ചെയ്യുകയാണ്.

പുതിയ വിവരം മനസ്സിലാക്കിയതോടെ ഇറ്റലിയിലെ ആരോഗ്യമന്ത്രാലയം കോവിഡ് പോസിറ്റീവായ രോഗികളില്‍ ആസ്പിരിന്‍, അപ്രോനാക്‌സ് മരുന്നുകള്‍ നല്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ പേര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആരംഭിച്ചത്. പുതിയ രീതി അവലംബിച്ചതോടെ ഇറ്റലിയില്‍ ഒരു ദിവസം തന്നെ പതിനാലായിരത്തിലേറെ പേര്‍ക്കാണ് സുഖം പ്രാപിച്ചതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.