ബ്രസല്‍സ്: കോവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണത്തിന് 800 കോടി ഡോളര്‍ സമാഹരിക്കാന്‍ ലോകരാജ്യങ്ങളുടെയും ആഗോളസംഘടനകളുടെയും തീരുമാനം. എന്നാല്‍, വാക്സിന്‍ ഗവേഷണത്തിന് ഫണ്ട് നല്‍കില്ലെന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള യു.എസ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂനിയന്‍, ബ്രിട്ടന്‍, സൗദി അറേബ്യ, ജപ്പാന്‍, കാനഡ, ദക്ഷിണാഫ്രിക്ക, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരാണ് ഫണ്ട് നല്‍കാന്‍ ധാരണയിലെത്തിയത്. പോപ്താരം മഡോണ 10 ലക്ഷം യൂറോ സമാഹരിക്കാമെന്ന് വാഗ്ദാനം നല്‍കിയതായി യൂറോപ്യന്‍ യൂനിയന്‍ അധികൃതര്‍ പറഞ്ഞു.

ലോകരാജ്യങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യു.എസ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് ഖേദകരമാണെന്ന് നോര്‍വെ പ്രധാനമന്ത്രി ഇര്‍ന സ്റ്റോള്‍ട്ടന്‍ബര്‍ഗ് അഭിപ്രായപ്പെട്ടു. വാക്സിന്‍ സമ്ബന്ന രാഷ്ട്രങ്ങള്‍ക്ക് വേണ്ടി മാത്രമാകരുതെന്ന് കനേഡയിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡാ അഭിപ്രായപ്പെട്ടു.