ദിവസങ്ങൾ നീണ്ടുനിന്ന ആനന്ദ്-രാധിക അത്യാഡംബര വിവാഹത്തിന് തിരശ്ശീല വീണിരിക്കുകയാണ്. വിവാഹ വസ്ത്രം, വിവാഹ സത്ക്കാരത്തിലെ ഭക്ഷണം, അതിഥികൾ അങ്ങനെ നിരവധിയായിരുന്നു ഏഷ്യയിലെ ഏറ്റവും ധനികനായ അംബാനിയുടെ ഇളയ മകൻ ആനന്ദിന്റെ കല്ല്യാണത്തോടനുബന്ധിച്ചുള്ള ചർച്ചകൾ. ആനന്ദ്-രാധിക വിവാഹത്തിന് ക്ഷണം കിട്ടിയിട്ടും അത് നിരസിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അംബാനി കുടുംബത്തിലെ വിവാഹം എങ്ങനെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്ന് സംസാരിക്കാനായി 3.6 ലക്ഷം വാഗ്ദാനം ചെയ്തതായി ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ കാവ്യ കർണാടക് അവകാശപ്പെടുന്നു. ക്ഷണം നിരസിച്ചതിന്റെ നാലു കാരണങ്ങളും കാവ്യ വ്യക്തമാക്കുന്നുണ്ട്.

‘പ്രൊമോഷൻ വീഡിയോകൾക്ക് സാധാരയായി ലഭിക്കാറുള്ള മൂന്ന് ലക്ഷത്തിലും അധികമായിരുന്നു അവർ നൽകാമെന്ന് പറഞ്ഞ പണം. മാതാപിതാക്കൾ വിവാഹത്തിന് പോകാൻ നിർബന്ധിച്ചിരുന്നു. എന്നിട്ടും ഞാൻ ആ ക്ഷണം തിരസ്കരിച്ചു. അതിന് കാരണങ്ങളുണ്ട്.