ദുബായ്: ലോക്ക് ഡൗണിൽ ജീവനക്കാർക്കു നാട്ടിലെത്താൻ ജോയ് ആലുക്കാസ് ഒരുക്കിയ ചാർട്ടേഡ് വിമാനം കൊച്ചിയിലിറങ്ങി. ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിന്‍റെ സഹകരണത്തോടെയാണ് വിമാന സർവീസിന് അനുമതി ലഭിച്ചത്. ഷാർജയിൽനിന്നു പുറപ്പെട്ട വിമാനത്തിൽ 25 കുട്ടികളും ആറു നവജാതശിശുക്കളുമുൾപ്പെടെ 174 യാത്രക്കാരാണ് എത്തിയത്.

സുരക്ഷ ഉറപ്പാക്കാൻ എല്ലാ യാത്രക്കാർക്കും റാപ്പിഡ് ടെസ്റ്റ് നടത്തി സുരക്ഷാ കിറ്റുകളും നൽകിയശേഷമാണ് വിമാനം പുറപ്പെട്ടത്. മുഴുവനാളുകളുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ ഒൗദ്യോഗിക ആവശ്യങ്ങൾക്കു വിവിധ രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തിയ ജീവനക്കാർ, നാട്ടിൽനിന്നു സന്ദർശകവീസയിൽ എത്തിയ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്കുകൂടിയാണ് പ്രത്യേക യാത്രാസൗകര്യം ഒരുക്കിയത്.
ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന കമ്പനിയുടെ ധാർമിക ഉത്തരവാദിത്വത്തിന്‍റെ ഭാഗമായാണ് ചാർട്ടേഡ് വിമാനം ഏർപ്പെടുത്തിയതെന്നു ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.