ലണ്ടന്‍: കോവിഡ്- 19 ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഒൗദ്യോഗിക അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.

വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകള്‍ താത്കാലികമായി വഹിക്കാന്‍ ബോറിസ് ജോണ്‍സണ്‍ നിര്‍ദേശിച്ചെന്നാണ് വിവരം. പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

55കാരനായ ബോറിസ് ജോണ്‍സണെ തുടര്‍ പരിശോധന നടത്തുന്നതിനായി ഞായറാഴ്ചയാണ് ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തേ, പനി ഭേദമാകാത്തതിനെ തുടര്‍ന്ന് ബോറിസിന്‍റെ ഐസൊലഷന്‍ നീട്ടിയിരുന്നു.

രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അദ്ദേഹം യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.