ന്യൂഡല്‍ഹി: പുതിയ കൈലാസ് മാനസരോവര്‍ റോഡിനെ കുറിച്ചുള്ള വിവാദത്തിന് നേപ്പാളിനെ പ്രേരിപ്പിക്കുന്നത് മറ്റൊരുരാജ്യമാണെന്ന് കരസേനാ മേധാവി മനോജ് നരവനെ. നേപ്പാള്‍ ഈ വിഷയം ‘മറ്റൊരാളുടെ നിര്‍ദേശപ്രകാരം’ ഉന്നയിച്ചതാകാമെന്നാണ് ചൈനയുടെ പേരെടുത്ത് പറയാതെ മനോജ് നരവനെ ആരോപിച്ചത്.

മാനസരോവറിലേക്ക് പോകുന്ന ഇന്ത്യന്‍ തീര്‍ഥാടകരുടെ യാത്രാ സമയം കുറയ്ക്കുന്നതിനായി ലിപുലേഖ് വഴിയാണ് ഇന്ത്യ പുതിയ റോഡ് നിര്‍മിച്ചത്. എന്നാല്‍, തങ്ങളുടെ അതിര്‍ത്തി കൈയേറിയാണ് നിര്‍മാണമെന്നാരോപിച്ച്‌ നേപ്പാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേപ്പാളിെന്‍റ മണ്ണില്‍ ഇന്ത്യ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് ഒഴിവാക്കണമെന്ന് അംബാസഡര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പുതിയ റോഡ് ഇന്ത്യയില്‍ തന്നെയാെണന്നും അതിര്‍ത്തി കൈയേറിയിട്ടില്ലെന്നും കരസേന മേധാവി പറഞ്ഞു. ‘കാളി നദിയുടെ കിഴക്ക് പ്രദേശം തങ്ങളുടേതാണെന്നാണ് നേപ്പാള്‍ അംബാസഡര്‍ പറഞ്ഞത്. അതില്‍ ഒരു തര്‍ക്കവുമില്ല. നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇന്ത്യ റോഡ് നിര്‍മ്മിച്ചത്. അവര്‍ എന്തിനാണ് പ്രക്ഷോഭം നടത്തുന്നതെന്ന് എനിക്കറിയില്ല’ -വെള്ളിയാഴ്ച വെബിനാറില്‍ സംസാരിക്കവെ മനോജ് നരവനെ പറഞ്ഞു.

മുമ്ബൊരിക്കലും ഇതിെന്‍റ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. മറ്റൊരു രാജ്യത്തിെന്‍റ നിര്‍ദേശപ്രകാരമാണ് നേപ്പാള്‍ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്ന് വിശ്വസിക്കാന്‍ കാരണമുണ്ട്. അതിനാണ് വളരെയധികം സാധ്യത -അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഘടിയാബ്ഗറില്‍നിന്ന് ലിപുലേഖിലേക്കാണ് 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റോഡ് ഇന്ത്യ നിര്‍മിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ആഴ്ചയാണ് ഇത് ഉദ്ഘാടനം ചെയ്തത്.