ചങ്ങനാശേരി: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും ശക്തമായതോടെ അപ്പര്‍ കുട്ടനാടും കുട്ടനാടും വെള്ളപ്പൊക്ക ഭീഷണിയില്‍. നിരവധി വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. വെള്ളപ്പൊക്ക മേഖലയിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനായി ഏതാനും ടിപ്പര്‍, ടോറസ് ലോറികള്‍ എസി റോഡില്‍ ഓടിത്തുടങ്ങി.

മനയ്ക്കച്ചിറ മുതല്‍ മങ്കൊന്പ് വരെയുള്ള ഭാഗത്ത് വിവിധ സ്ഥലങ്ങളില്‍ റോഡില്‍ കനത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചങ്ങനാശേരി മുതല്‍ കിടങ്ങറ വരെ റോഡ് പോലീസ് അടച്ചു കെട്ടി ഗതാഗതം നിരോധിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ടിപ്പര്‍ ടോറസ് ലോറികളില്‍ പോലീസിന്‍റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം, വാഹനങ്ങള്‍ ഓടുന്പോള്‍ എസി റോഡിനോട് ചേര്‍ന്നുള്ള കോളനിയിലെ വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി നാശം സംഭവിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനിടെ, കുട്ടനാട്ടില്‍ രണ്ട് പാടശേഖരങ്ങളില്‍ മടവീണു. വലിയതുരുത്ത് പാടശേഖരത്തിലും കൈനകരി വവ്വാകാട് വടക്ക് പാടശേഖരത്തിലുമാണ് മടവീണത്.

ഇതോടെ ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാന്പിലേക്കും ചങ്ങനാശേരിയിലെ ക്യാന്പുകളിലേക്കും മാറ്റിപ്പാര്‍പ്പിക്കാനാണ് നീക്കം. ആലപ്പുഴയില്‍ ഇതുവരെ 30 ക്യാന്പുകള്‍ തുറന്നിട്ടുണ്ട്. 891 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ചങ്ങാനാശേരി താലൂക്കില്‍ അഞ്ച് ക്യാന്പുകളിലായി നൂറോളം പേരെയാണ് മാറ്റിയിട്ടുള്ളത്.