വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്ന് അജിത് പറഞ്ഞു. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് അജിത് വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സ്വർണകടത്തില്‍ തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും സുജിത് ദാസ് തന്നെ അറിയിച്ചിരുന്നതായും ഇതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അജിത്തിന്റെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തൃശൂർ പൂരം അലങ്കോലപ്പെട്ടതില്‍ തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളെയും അജിത് കുമാർ കുറ്റപ്പെടുത്തി. ഇരു ദേവസ്വങ്ങളും മുമ്ബ് നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇത്തവണയും അതിന് ശ്രമം ഉണ്ടായെങ്കിലും പൊലീസ് അതിന് അനുവദിച്ചില്ലെന്നും അജിത് തന്റെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പി. വിജയന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അജിത് കുമാറിന്‍റെ മൊഴി വസ്തുതാ വിരുദ്ധമാണെന്നും സുജിത് ദാസ് വ്യക്തമാക്കി.