Author: Editorial Team

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ പുതിയ ചട്ടം; യുഎഇയിലെ സ്കൂളുകളിൽ ഈ കരാർ നിർബന്ധം

അബുദാബി: എല്ലാ സ്വകാര്യ സ്കൂളുകളും 2025-2026 അധ്യയന വർഷം മുതൽ നിർബന്ധമായും രക്ഷിതാക്കളുമായി കരാർ ഒപ്പിടണമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികളുടെ പ്രവേശനം അല്ലെങ്കിൽ തുടർ പഠനം ഉറപ്പാക്കുന്നതിന് മുൻപ് ഈ കരാർ ഒപ്പിടണം. സ്കൂളുകളും രക്ഷിതാക്കളും തമ്മിലുള്ള ഉത്തരവാദിത്തങ്ങൾ ഈ കരാറിൽ വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ രക്ഷിതാക്കൾക്ക് പരാതിപ്പെടാം. സുതാര്യത ഉറപ്പാക്കുക, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, പഠന അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രക്ഷിതാക്കൾ നൽകുന്ന പരാതി പരിശോധിച്ച് നിയമ ലംഘനങ്ങൾ നടന്നെന്ന് കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും എന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2025-2026 അധ്യയന വർഷം മുതൽ എല്ലാ സ്വകാര്യ സ്കൂളുകളിലും രക്ഷിതാക്കളുമായി ഒരു വാർഷിക കരാർ നിർബന്ധമാക്കാൻ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ നല്ല പെരുമാറ്റം വളർത്തിയെടുക്കുക നല്ല , സ്കൂളിന്റെ മൂല്യങ്ങൾ ഉയർത്തി പിടക്കുക, ഡിജിറ്റൽ ലോകത്ത് എങ്ങനെ പെരുമാറണം, സാംസ്കാരിക വിശയങ്ങളിലെ നിലപാട് എന്തായിരിക്കണം എന്നിവയെല്ലാം കരാറിൽ ഉൾപ്പെടുന്നു. സ്കൂളുകളും രക്ഷിതാക്കളും തമ്മിൽ പാലിക്കേണ്ട കാര്യങ്ങൾ കരാറിൽ ഉണ്ട്. രക്ഷിതാക്കൾക്ക് കൃത്യ സമയത്ത് വിവരങ്ങൾ നൽകാനും, കൗൺസിലർമാർ, സോഷ്യൽ വർക്കർമാർ തുടങ്ങിയ ജീവനക്കാരുമായി സംസാരിക്കാനുള്ള അവസരം ഒരുക്കാനും സ്കൂളുകൾ ശ്രദ്ധിക്കണം. വിദ്യാർത്ഥികളുടെ പ്രവേശനത്തിന് മുൻപ് ആയിരിക്കും രക്ഷിതാക്കൾ ഈ കരാറിൽ ഒപ്പുവെക്കേണ്ടത്. ആരോഗ്യകരമായ ഭക്ഷണം, പഠന പുരോഗതി, കൗൺസിലർമാർ തുടങ്ങിയ ജീവനക്കാരുമായുള്ള ബന്ധം എന്നിവയെക്കുറിച്ചും സ്കൂളുകൾ രക്ഷിതാക്കളെ അറിയിക്കണം തുടർച്ചയായ വിവര കൈമാറ്റം രക്ഷിതാക്കൾക്ക് ഉറപ്പാക്കാൻ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് സ്കൂളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇമെയിൽ ഉപയോഗിച്ചോ, SMS ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ, കത്തുകൾ ഉപയോഗിച്ചോ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിവരങ്ങൾ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് അറിയിപ്പുകൾ നൽകാൻ ഒരു പൊതു സംവിധാനം ഉണ്ടായിരിക്കണം. അദ്ധ്യാപകർ രക്ഷിതാക്കളുമായി എപ്പോഴും ബന്ധം പുലർത്തണം. പഠന സംബന്ധമായോ അല്ലാതയോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ സ്കൂൾ അധികൃതർ രക്ഷിതാക്കളെ...

Read More

ഗള്‍ഫിലെ കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക പിന്തുണാ പദ്ധതിയുമായി ഇൻഷുറൻസ് കമ്പനി; മികച്ച ചികിത്സ ലഭ്യമാക്കും

ദുബായ്: കാന്‍സര്‍ രോഗികള്‍ക്ക് വന്‍ ആനുകൂല്യങ്ങളോടെയുള്ള പിന്തുണ പദ്ധതി പ്രഖ്യാപിച്ച് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ മെറ്റ് ലൈഫ്. ഒരാള്‍ക്ക് കാന്‍സര്‍ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞതു മുതലുള്ള ചികിത്സ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. രോഗ ചികിത്സയ്ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഹോം കെയര്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതു വരെയുള്ള സമഗ്രമായ സപ്പോര്‍ട്ട് പ്രോഗ്രാമാണ് മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ മെറ്റ് ലൈഫ് ഗള്‍ഫ് മേഖലയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയുമായി നടപ്പിലാക്കുന്നത്. ഒരോ രോഗിക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രത്യേകം കേസ് മാനേജറെ ചുമതലപ്പെടുത്തുന്നത് ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക. രോഗികള്‍ക്ക് അവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും പോളിസി കവറേജിനും അനുസൃതമായി സേവനങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. യാത്രാ വേളകളില്‍ ഉള്‍പ്പെടെ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഹോം നഴ്‌സിംഗ് സേവനങ്ങള്‍ ഒരുക്കുന്നതിനും സപ്പോര്‍ട്ട് പ്രോഗ്രാമില്‍ സൗകര്യമുണ്ട്. ഇന്‍ഷൂറന്‍സ് പോളിസിയുള്ളവര്‍ക്ക് കാന്‍സര്‍ രോഗനിര്‍ണയവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ആവശ്യമായ സഹായത്തിന്റെ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമര്‍പ്പിച്ച് സപ്പോര്‍ട്ട് പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യാം. ഗള്‍ഫ് മേഖലയില്‍ കാന്‍സര്‍ ചികിത്സ പരമാവധി സുഗമവും ആയാസരഹിതവുമാക്കുക എന്നതാണ് പിന്തുണാ പദ്ധതിയുടെ ലക്ഷ്യമെന്ന് മെറ്റ് ലൈഫ് ഗള്‍ഫിലെ സര്‍വീസ് ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവി സെലിന്‍ ടാല്‍ഗര്‍ പറഞ്ഞു. സമര്‍പ്പിത കേസ് മാനേജര്‍മാര്‍, എളുപ്പത്തിലുള്ള ആനുകൂല്യ ലഭ്യത, ഉയര്‍ന്ന തലത്തിലുള്ള മെഡിക്കല്‍ പരിചരണം ഉറപ്പാക്കല്‍ എന്നിവയിലൂടെ, പോളിസി വരിക്കാര്‍ക്ക് ശരിയായ സമയത്ത് ശരിയായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇതുവഴി തങ്ങള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം...

Read More

എക്സാലോജിക് – സിഎംആർഎൽ കേസ്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടിസ്

കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായിരുന്ന എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ അഴിമതി ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരേ നോട്ടീസ് അയച്ച് ഹൈക്കോടതി. മാധ്യമ പ്രവർത്തകൻ എംആർ അജയൻ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. അതിന് മുൻപ് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്ക് നോട്ടീസ് അയക്കാനാണ് ഹൈക്കോടതിയു‍ടെ ഉത്തരവ്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് പുറത്തിറക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. അതേസമയം ഹർജി വേനലവധിക്ക് ശേഷം മെയ് 27-ന് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിവെച്ചു. എസ്എഫ്ഐഒ റിപ്പോര്‍ട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. ഇത് സിഎംആര്‍എല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും താത്കാലിക ആശ്വാസം...

Read More

കോഴിക്കോട് 11:50ന് എത്തും, ബെംഗളൂരുവിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ; 10 സ്റ്റോപ്പുകൾ

കൊച്ചി: ബെംഗളൂരുവിൽ നിന്ന് വടക്കൻ കേരളത്തിലൂടെ മംഗളൂരുവിലേക്ക് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. എസ്എംവിടി ബെംഗളൂരു സ്റ്റേഷനിൽ നിന്നാണ് മംഗളൂരു സ്പെഷ്യൽ ട്രെയിൻ എത്തുക. ഇരുദിശകളിലേക്കും ഓരോ സർവീസാണ് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള സർവീസ് നാളെയാണ് പുറപ്പെടുന്നത്. മടക്കയാത്ര ഏപ്രിൽ 20 ഞായറാഴ്ചയാണ്. ട്രെയിൻ സമയവും സ്റ്റോപ്പുകളും അറിയാം. 06579 ബെംഗളൂരു – മംഗളൂരു സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 17 വ്യാഴാഴ്ച രാത്രി 11:55നാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് 04:00ന് മംഗളൂരുവിൽ എത്തിച്ചേരും. കേരളത്തിൽ 10 സ്റ്റോപ്പുകളാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. വെള്ളിയാഴ്ച രാവിലെ 09:32ന് പാലക്കാട് ജങ്ഷനിലെത്തുന്ന ട്രെയിൻ 10:20 ഷൊർണൂർ, 11:08 തിരൂർ, 11:50 കോഴിക്കോട്, 12:33 വടകര, 12:53 തലശേരി, 01:22 കണ്ണൂർ, 01:54 പയ്യന്നൂർ, 02:23 കാഞ്ഞങ്ങാട്, 02:43 കാസർകോട് 04:00 മണിയ്ക്ക് മംഗളൂരു ജങ്ഷനിലെത്തും. മംഗളൂരുവിൽ നിന്നുള്ള മടക്കയാത്ര 06580 ഏപ്രിൽ 20 ഞായറാഴ്ച ഉച്ചയ്ക്ക് 02:10നാണ് പുറപ്പെടുക. തുടർന്ന് തിങ്കളാഴ്ച രാവിലെ 07:30 ന് ബെംഗളൂരുവിലെത്തും. കാസർകോട് 02:29, കാഞ്ഞങ്ങാട് 03:08, പയ്യന്നൂർ 03:36, കണ്ണൂർ 04:10, തലശേരി 04:33, വടകര 04:55, കോഴിക്കോട് 05:32, തിരൂർ 06:15, ഷൊർണൂർ ജങ്ഷൻ 07:20, പാലക്കാട് ജങ്ഷൻ 08:35 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം. കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ സ്ലീപ്പർ ക്ലാസിന് 485 രൂപയാണ് ടിക്കറ്റ് നിരക്ക്. 3 എ ക്ലാസിന് 1315 രൂപയും, 2 എ ക്ലാസിന് 1875 രൂപയും 1 എ ക്ലാസിന് 2860 രൂപയുമാണ് നൽകേണ്ടത്. കോഴിക്കോട് നിന്ന് ഇത് യഥാക്രമം 435, 1195, 1700, 2625 എന്നിങ്ങനെയാണ് ടിക്കറ്റ്...

Read More

വ്യാപാര യുദ്ധം ഗുണം ചെയ്യുമോ? ചൈന ബോയിംഗ് വിമാനങ്ങൾ ഒഴിവാക്കുന്നു; ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നേട്ടം

ഡൽഹി: വിമാനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ആശ്വാസകരമായ വാർത്ത. ചൈനീസ് വിമാനക്കമ്പനികളോട് ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ ചൈന നിർദ്ദേശം നൽകിയതാണ് ഇന്ത്യക്ക് ആശ്വാസം നൽകുന്നത്. ഇക്കാരണത്താൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കൂടുതൽ വിമാനങ്ങൾ ലഭ്യമാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 145% നികുതിയാണ് ചൈനയുടെ നീക്കത്തിന് പിന്നിലുള്ളത്. എയർ ഇന്ത്യ എക്സ്‌പ്രസും ആകാശ എയറും കാത്തിരിക്കുന്ന B737 മാക്സ് വിമാനങ്ങളും എയർ ഇന്ത്യയുടെ ലിസ്റ്റിലുള്ള B787 ഡ്രീംലൈനറുകൾ വിമാനങ്ങളും കൂടുതൽ എളുപ്പത്തിൽ ലഭ്യമായേക്കും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചൈനീസ് വിമാനക്കമ്പനികൾക്കായി നിർമ്മിച്ച വിമാനങ്ങൾ ഇനി ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. മുൻപ് ഇതേ രീതിയിൽ, ചില വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സിനും ആകാശക്കും ലഭിച്ചിട്ടുണ്ട്. “കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ, ഉപഭോക്താക്കൾക്കായി നിർമ്മിച്ചതും എന്നാൽ പിന്നീട് മറ്റുള്ളവർ വാങ്ങിയതുമായ വൈറ്റ് ടെയിലുകൾ എയർ ഇന്ത്യ എക്സ്പ്രസ്സിനും ആകാശക്കും ലഭിച്ചിരുന്നുവെന്ന്,” വ്യോമയാന വ്യവസായ വിദഗ്ധർ...

Read More