Author: Editorial Team

കുവൈറ്റിലെ സ്കൂളിൽ തീപിടിത്തം; കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഒരു സ്‌കൂളില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടം ഒഴിപ്പിച്ച് തീ നിയന്ത്രണവിധേയമാക്കിയതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ വെയര്‍ഹൗസായി ഉപയോഗിച്ചിരുന്ന ഒരു മുറിക്കുള്ളിലാണ് തീ പടര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അഗ്‌നിശമന സേന തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ തീപ്പിടിത്തത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേല്‍ക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി പോലിസ് അറിയിച്ചു. ഈ ആഴ്ച ആദ്യം, കുവൈറ്റ് സിറ്റിയുടെ കിഴക്ക് അല്‍ സാല്‍മിയ പ്രദേശത്തെ രണ്ട് പള്ളികളില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് കുതിച്ചെത്തിയ അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും കെടുത്തുകയും ചെയ്തതായും പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. രണ്ട് തീപിടിത്തങ്ങളിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല, അതിന്റെ കാരണങ്ങള്‍...

Read More

ദുബായില്‍ കുറഞ്ഞ വിലയില്‍ 17,000 പുതിയ വീടുകള്‍ ഒരുക്കുന്നു; പ്രവാസികള്‍ക്കും ആശ്വാസമാകും

ദുബായ്: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വന്‍ കുതിച്ചു ചാട്ടത്തിന് പരിഹാരമായി കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 17,000 ത്തിലേറെ ഭവന യൂണിറ്റുകള്‍ ഒരുക്കാന്‍ ദുബായ് ഭരണകൂടം. ദുബായ് എമിറേറ്റിൻ്റെ ആറു മേഖലകളിലായി വീടുകള്‍ നിര്‍മിക്കുന്നതിന് ഭൂമി അനുവദിക്കാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിൻ്റെ തീരുമാനം. ഇതിനായി 1.46 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമിയാണ് പലയിടങ്ങളിലായി അനുവദിച്ചത്. ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് 17,000 ത്തിലേറെ ചെറുകിട ഭവന യൂണിറ്റുകള്‍ വികസിപ്പിക്കുന്നതെന്ന് ശെയ്ഖ് ഹംദാന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ അല്‍ മുയിസിം 1, അല്‍ തവാര്‍ 1, ഖിസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ 5, അല്‍ ലിയാന്‍ 1 എന്നിവിടങ്ങളിലെ ആറ് സ്ഥലങ്ങളിലായി 17,080 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ് നിര്‍മിക്കുക. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നഗരമെന്ന ദുബായിയുടെ സവിശേഷതയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ ഭവനപദ്ധതിയെന്നും ശെയ്ഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു. ഈ ചെറു ഭവനങ്ങള്‍ ദുബായിലെ വിദഗ്ധ പ്രഫഷനലുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വദേശികള്‍ക്കെന്നപോലെ പ്രവാസികള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കൂടുതല്‍ ഊര്‍ജ്ജസ്വലമായ സമൂഹങ്ങളെ വികസിപ്പിക്കുക, സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എല്ലാ വരുമാനക്കാരായ താമസക്കാര്‍ക്കും ഗുണനിലവാരമുള്ള ഭവനങ്ങളിലേക്കും അവശ്യ സേവനങ്ങളിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിലൂടെ...

Read More

‘അഫാൻ മകനാണ്, പക്ഷെ ചെയ്ത കുറ്റത്തിന് ശിക്ഷ ലഭിക്കണം’; വീട്ടിൽ ചെന്നാൽ മക്കളെ ഓർമ്മ വരുമെന്ന് റഹീം

തിരുവനന്തപുരം: ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അഫാന് ലഭിക്കണമെന്ന് പിതാവ് അബ്ദുറഹീം. അഫാൻ എൻ്റെ മകനാണ്, എന്നാൽ ചെയ്ത കുറ്റത്തിന് നാട്ടിലെ നിയമം അനുസരിച്ച് അവന് ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹം. ഭാര്യ ഷെമിയെ തിരികെ ജീവതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. ജനിച്ചാൽ മരിക്കുന്നതുവരെ ജീവിക്കണം. ഷെമിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീട് തുറന്ന് ലഭിക്കാത്തതിനാൽ അങ്ങോട്ട് പോകാൻ സാധിക്കില്ലെന്ന് അബ്ദുറഹീം മീഡിയവണ്ണിനോട് പറഞ്ഞു. ഭാര്യ ഷെമിയുടെ രോഗം ഭേദമാക്കണം. വീട്ടിലേക്ക് കൊണ്ടുപോകാൽ കഴിയില്ല. അവിടെ ചെന്നാൽ മക്കളെ ഓർമ്മ വരും. ഒരു ആശ്രയ കേന്ദ്രത്തിലാണ് ഷെമിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തോളം ചികിത്സ തുടരേണ്ടതുണ്ട്. ഇപ്പോൾ ജോലി ഇല്ലാത്തതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്. നാട്ടിലെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ ഉണ്ടായതാണെന്ന് അറിയില്ല. എനിക്കുണ്ടായ സാമ്പത്തിക പ്രശ്നം വീടും സ്ഥലവും വിറ്റ് പരിഹരിക്കാമെന്നാണ് കരുതിയതെന്ന് റഹീം പറഞ്ഞു. കൊവിഡിന് ശേഷമാണ് സാമ്പത്തിക പ്രശ്നം ആരംഭിച്ചത്. അവസാനത്തെ രണ്ട് മാസം വീട്ടിലേക്ക് പണം അയച്ച് നൽകിയിരുന്നില്ല. മുന്നോട്ട് പോയേ പറ്റു അതിനുള്ള ശ്രമത്തിലാണ് ഞാനെന്ന് അബ്ദുറഹീം വ്യക്തമാക്കി. ഷെമിക്ക് തുടർചികിത്സ ആവശ്യമായതിനാൽ വെഞ്ഞാറമൂട് അഗതി മന്ദിരത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസിലെ പ്രതി അഫാനെ കസ്റ്റഡിയിൽ വാങ്ങാൻ വെഞ്ഞാറമൂട് പോലീസ് കോടതിയിൽ അപേക്ഷ നൽകാനിരിക്കെയാണ് പിതാവിൻ്റെ പ്രതികരണം. തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾക്കായി പ്രതിയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിൻ്റെ ആവശ്യം. അഫാനുമായുള്ള അവസാനഘട്ട തെളിവെടുപ്പാണ് അവശേഷിക്കുന്നത്. അഫാനുമായി പോലീസ് കഴിഞ്ഞ ദിവസം രണ്ടാംഘട്ട തെളിവെടുപ്പ് നടത്തിയിരുന്നു. പതിവ് പോലെ ഒരു ഭാവഭേദവുമില്ലാതെയാണ് തെളിവെടുപ്പിനിടെ പോലീസിനോട് എല്ലാ വിവരങ്ങളും...

Read More

ഒരു വർഷത്തിനിടെ 2534 വന്യജീവി ആക്രമണം; വനമേഖലയിൽ ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വന്യജീവികൾ പെരുകി

ന്യൂഡൽഹി: വന്യജീവി ആക്രമണം തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പാർലമെൻ്റിൽ ആവശ്യപ്പെട്ട് കെ ഫ്രാൻസിസ് ജോർജ് എംപി. മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിലെ ശൂന്യവേളയിൽ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ ആക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ആണ് ഇത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ മുപ്പത് ശതമാനത്തോളം വനമേഖലയാണ്. ആ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ കർഷകരും തൊഴിലാളികളും അടക്കമുള്ള ജനങ്ങൾ നിത്യേനെ വന്യ മൃഗങ്ങളുടെ ആക്രമണം ഏൽക്കുകയാണ്. ഭയത്തോടെയാണ് പാവപ്പെട്ട ജനങ്ങൾ അവിടെ താമസിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്ത് 2025 ഫെബ്രുവരി 11 വരെ 2534 വന്യജീവി ആക്രമണം ഉണ്ടായി. 56 പേർ മരണപ്പെടുകയുണ്ടായി. അഖിലേന്ത്യ തലത്തിൽ മരണം 1527 ആണ് ഈ കഴിഞ്ഞ വർഷം ഉണ്ടായിട്ടുളളത്. ഈ പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായ ഒരു നിലപാട് സ്വീകരിക്കണം. കേരള ഗവൺമെൻ്റ് പറയുന്നത് കേന്ദ്ര ഗവൺമെൻ്റിൻ്റെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയെങ്കിൽ മാത്രമേ സംസ്ഥാന ഗവൺമെൻ്റിന് ഫലപ്രദമായ നടപടി സ്വീകരിക്കാൻ കഴിയു എന്നാണ്. എന്നാൽ എല്ലാ സംസ്ഥാനത്തേയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കാൻ അധികാരം നൽകിയിട്ടുണ്ടന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അവർക്ക് ആവശ്യഘട്ടത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്. പക്ഷേ നടപടി ക്രമങ്ങളിലെ സാങ്കേതികത്വം പലപ്പോഴും ഫലപ്രദമായ ഇടപെടൽ നടത്തുന്നതിനോ അധികാരം പ്രയോഗിക്കുന്നതതിനോ അവർക്ക് സാധിക്കുന്നില്ലന്നാണ് സംസ്ഥാനങ്ങൾ പറയുന്നതെന്ന്...

Read More

മകന്റെ അഭിനയം കാണാന്‍ അമ്മ ലൊക്കേഷനിലെത്തിയ അപൂര്‍വ്വ നിമിഷം! മോഹന്‍ലാലും അമ്മയും ഒന്നിച്ചുള്ള ചിത്രം വൈറല്‍! ഏതായിരുന്നു ആ സിനിമ?

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍. വില്ലനായി തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. എല്ലാതരം കഥാപാത്രങ്ങളും ഇവിടെ ഭദ്രമാണെന്ന് തെളിയിച്ചായിരുന്നു അദ്ദേഹം മുന്നേറിയത്. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സജീവമായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായുള്ള സിനിമാജീവിതത്തിനിടെ അടുത്തിടെയായിരുന്നു സംവിധാനത്തില്‍ കൈവെച്ചത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമായിരുന്നു ബറോസ്. ത്രീഡി രൂപത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. താന്‍ സംവിധാനം ചെയ്ത സിനിമ കാണാന്‍ അമ്മയ്ക്ക് തിയേറ്ററിലേക്ക് വരാനാവില്ല എന്നതില്‍ സങ്കടമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ അച്ഛനും അമ്മയും നല്‍കിയ പിന്തുണയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് അദ്ദേഹം. ലാലു എന്നാണ് അമ്മ സ്‌നേഹത്തോടെ വിളിക്കാറുള്ളത്. ലാലിന്റെ അമ്മയെക്കുറിച്ച് പ്രിയപ്പെട്ടവരും വാചാലരാവാറുണ്ട്. തിരക്കുകള്‍ക്കിടയില്‍ മകനെ കാണാന്‍ കിട്ടാത്തതുകൊണ്ട് പരിഭവം പറയുന്ന ആളല്ല താന്‍ എന്ന് മുന്‍പൊരു അഭിമുഖത്തില്‍ ശാന്തകുമാരി പറഞ്ഞിരുന്നു. സമയം കിട്ടുമ്പോഴാണ് മോന്‍ വരുന്നത്. വന്നിട്ട് അപ്പോള്‍ തന്നെ മടങ്ങിപ്പോവാനാണെങ്കില്‍ വരണമെന്നില്ല. കുറച്ച് സമയം നില്‍ക്കാന്‍ പറ്റുകയാണെങ്കില്‍ വന്നാല്‍ മതി. രണ്ട് ദിവസമെങ്കിലും നിന്നിട്ട് പോയിക്കോളൂ എന്ന് പറയാറുണ്ട്. അവന്റെ ജോലിയെക്കുറിച്ച് എനിക്ക് നന്നായിട്ട് അറിയാം. സമയം കിട്ടുമ്പോഴാണ് വീട്ടിലേക്ക് വരാറുള്ളത്. എല്ലാ ദിവസവും വിളിക്കാറുണ്ട്. ലാലു വിളിക്കാന്‍ വൈകിയാല്‍ മോള് വിളിച്ച് സംസാരിക്കും. ഫോണ്‍ വിളിയുടെ കാര്യത്തില്‍ സ്ട്രിക്ടാണ് ലാലു എന്നുമായിരുന്നു അന്ന് ശാന്തകുമാരി...

Read More