Author: Editorial Team

ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്റര്‍ ! യൂസഫലിയുടെ യാത്ര ഇനി എച്ച് 145 എയര്‍ബസിൽ

കൊച്ചി: ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്റര്‍ എച്ച് 145 എയര്‍ബസ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്കു സ്വന്തം. ആഗോളതലത്തിൽ 1,500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള, ജര്‍മനിയിലെ എയര്‍ബസ് കമ്പനി നിര്‍മിച്ച ഹെലികോപ്ടര്‍ കൊച്ചിയില്‍ പറന്നിറങ്ങി. നാലു ലീഫുകളാണ് ഈ ഹെലികോപ്റ്ററിനുള്ളത്. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്‍ക്കു പുറമെ ഏഴുയാത്രക്കാര്‍ക്കും സഞ്ചരിക്കാം. 785 കിലോവാട്ട് കരുത്തുനല്‍കുന്ന രണ്ടു സഫ്രാന്‍ എച്ച്ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എന്‍ജിന്‍ മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കും. 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാം. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്‍റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പുനിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്‍റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. 2021 ഏപ്രില്‍ 11ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ചതുപ്പില്‍ വീണ് അപകടം സംഭവിച്ചിരുന്നു. രണ്ടു പൈലറ്റുമാര്‍ക്ക് പുറമെ എം.എ. യൂസഫലിയും ഭാര്യയും അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റാ വെസ്റ്റ്‌ലാന്‍റിന്‍റെ VT -YMA ഹെലികോപ്റ്ററായിരുന്നു അന്ന്...

Read More

അഞ്ച് ഫോണുകളില്‍ ചാരസോഫ്റ്റ്‌വെയര്‍! സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ന്യൂഡൽഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാരസോഫ്റ്റ്‌വെയര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പെഗാസസ് സോഫ്റ്റ്‌വെയര്‍ ആണെന്നതിന് വ്യക്തമായ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. മൂന്ന് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിലെ എന്തൊക്കെ കാര്യങ്ങള്‍ വെളിപ്പെടുത്താം എന്ന കാര്യത്തില്‍ കോടതി നാലാഴ്ചയ്ക്കുശേഷം തീരുമാനമെടുക്കും. രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷിക്കാന്‍ കേന്ദ്രം ഇസ്രായേലിന്‍റെ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോടതി സമിതിയെ...

Read More

18 കേസുകളില്‍ കുറ്റക്കാരന്‍; കോടതി നിര്‍ദേശത്തില്‍ പിരിച്ചുവിട്ട പോലീസുകാരന് ക്രൈംബ്രാഞ്ചില്‍ നിയമനം

തിരുവനന്തപുരം: അധികാരം ദുർവിനിയോഗം ചെയ്തതിന് പിരിച്ചുവിടപ്പെട്ട ഇൻസ്പെക്ടറെ പോലീസിൽ തിരിച്ചെടുത്തു. തൊടുപുഴ എസ്.എച്ച്.ഒ. ആയിരുന്ന എൻ.ജി. ശ്രീമോനെയാണ് ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത്. മുൻപ് 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആർ അനിലുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നപ്പോൾ തിരുവനന്തപുരം വട്ടപ്പാറ ഇൻസ്പെക്ടർ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു. ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത കാര്യവുമുള്ളത്. സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട് ശ്രീമോൻ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജിയിൽ വിജിലൻസ് ഐ.ജി. എച്ച്. വെങ്കിടേഷ് നൽകിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണു അന്നത്തെ നടപടി. ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും 18 പരാതികളിൽ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി, കൈക്കൂലി, കസ്റ്റഡി മർദനം, ഭീഷണിപ്പെടുത്തൽ അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു പിരിച്ചുവിടൽ. ഇത്തരം ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു അന്ന് കോടതിയുടെ...

Read More

പി. ജയരാജന്‍റെ പേരിൽ വാട്ട്സ്ആപ്പിൽ വ്യാജൻ; പണം തട്ടാൻ ശ്രമം

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജന്‍റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട്. വാട്ട്സ്ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമമുണ്ടായി. സംഭവത്തിൽ കണ്ണൂർ അഡീഷണൽ പോലീസ് സുപ്രണ്ടിനു ജയരാജൻ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. നിരവധി ആളുകളോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം...

Read More

പ്രവാസികളുടെ എംബാം ഫീസ് കേന്ദ്രസർക്കാർ വഹിക്കുക: കേളി ന്യൂ സനയ്യ ഏരിയ സമ്മേളനം

റിയാദ് : വിദേശങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‍റെ ഭാഗമായി എംബാം ചെയ്യുന്നതിന്നുള്ള തുക കേന്ദ്ര സർക്കാർ വഹിക്കണമെന്ന് കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എമിഗ്രിഷൻ ഇനത്തിലും എമ്പസ്സി സർവീസ് ചാർജ് ഇനത്തിലും കേന്ദ്ര സർക്കാർ പ്രവാസികളിൽ നിന്നും ഈടാക്കിയ ഭീമമായ തുക ഫണ്ടായി കെട്ടികിടക്കുമ്പോഴും, രാജ്യത്തിന്‍റെ സമ്പദ്ഘടനക്ക് കരുത്തേക്കുന്ന ഒരു വിഭാഗം എന്ന നിലയിൽ, പ്രവാസികൾക്കുണ്ടാകുന്ന ആകസ്മിക മരണത്തിൽ കൈത്താങ്ങാവാൻ കേന്ദ്ര സർക്കാർ തയ്യാറാവണം, ഇന്ത്യയേക്കാളും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന പല രാജ്യങ്ങളും ഇത്തരം ചെലവുകൾ വഹിക്കുന്നു എന്നതും യാഥാർത്ഥ്യമാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങൾ പലപ്പോഴും താമസ രേഖകളിൽ വ്യക്തത വരുത്താനാകാതെ മരണത്തിനു കീഴടങ്ങി പോകേണ്ടി വരുന്ന ചുരുക്കം ചില പ്രവാസികളുടെ കാര്യത്തിൽ പോലും പലപ്പോഴും പൊതു പിരിവുകൾ എടുക്കേണ്ട അവസ്‌ഥ സംജാതമാവുന്നുണ്ട്. ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ന്യൂ സനയ്യയയുടെ എട്ടാമത് ഏരിയ സമ്മേളനം, ഏരിയ അംഗമായിരുന്ന പി.സി.സുരേഷ് കുമാറിന്റെ നാമധേയത്തിലുള്ള നഗരിയിൽ നടന്നു. ഏരിയ കമ്മറ്റി അംഗം തോമസ് ജോയ് ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ ഏരിയ ആക്ടിങ് പ്രസിഡന്റ് അബ്ദുൾ നാസർ താൽക്കാലിക അധ്യക്ഷനായിരുന്നു. ഷമൽ രാജ് രക്തസാക്ഷി പ്രമേയവും, ജയപ്രകാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കരുണാകരൻ കണ്ടോന്താർ വരവ് ചെലവ് കണക്കും, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ചു യൂണിറ്റിൽ നിന്നായി ഒൻപതുപേർ ചർച്ചയിൽ പങ്കെടുത്തു. നിസാർ മണ്ണഞ്ചേരി, കരുണാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്ണ്യൻ, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. ലിദിൻ ദാസ്, സജീഷ്, അനൂപ്, അബുൾ കലാം എന്നിവർ അവതരിപ്പിച്ച എംബാം ഫീസ് കേന്ദ്രസർക്കാർ വഹിക്കുക, അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാട് അവസാനിപ്പിക്കുക, ഭരണഘടനയും നവോഥാന മൂല്യങ്ങളും സംരക്ഷിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ബൈജു ബാലചന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കിംഗ്സ്ടൺ, ഷമൽ രാജ്, അനൂപ് (രജിസ്‌ട്രേഷൻ), അബ്ദുൽ നാസർ, തോമസ് ജോയ്, ഷിബു തോമസ് (പ്രസീഡിയം), മനോഹരൻ നെല്ലിക്കൽ, നിസാർ മണ്ണഞ്ചേരി, കരുണാകരൻ കണ്ടോന്താർ (സ്റ്റിയറിങ്) അബ്ദുൽ കലാം, താജുദ്ദീൻ, ലിതിൻദാസ് (പ്രമേയം), ബൈജു ബാലചന്ദ്രൻ, അബ്ബാസ്, ബേബി ചന്ദ്രകുമാർ, ജയപ്രകാശ് (ക്രഡൻഷ്യൽ) എന്നിവരടങ്ങുന്ന സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗം ലീന കോടിയത്ത്, കേന്ദ്ര കമ്മറ്റി അംഗം ലിപിൻ പശുപതി, കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നിസാർ മണ്ണഞ്ചേരി – പ്രസിഡന്റ്, അബ്ദുൽ നാസർ, ജയപ്രകാശ് – വൈസ് പ്രസിഡന്റുമാർ, ഷിബു തോമസ് – സെക്രട്ടറി, തോമസ് ജോയ്, താജുദ്ദീൻ – ജോയിന്റ് സെക്രട്ടറിമാർ, ബൈജു ബാലചന്ദ്രൻ – ട്രഷറർ, അബ്ദുൽ കലാം – ജോയിന്റ് ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ലാസറുദി യൂണിറ്റ് അംഗം രഞ്ജിത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് പുതിയ സെക്രട്ടറി ഷിബു തോമസ് നന്ദി...

Read More