Author: Editorial Team

വൃഷ്ടി പ്രദേശത്ത് മഴ ! ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഞായറാഴ്ച തുറക്കും

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഞായറാഴ്ച രാവിലെ പത്തോടെ തുറക്കാൻ തീരുമാനിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതുമാണ് തീരുമാനത്തിന് കാരണം. കുറഞ്ഞ അളവിലാകും ആദ്യഘട്ടത്തിൽ വെള്ളം തുറന്നുവിടുക. പിന്നീട് സാഹചര്യം വിലയിരുത്തിയ ശേഷം തുടർ തീരുമാനങ്ങളെടുക്കാം എന്ന ധാരണയിലാണ് കെഎസ്ഇബി അധികൃതർ. ജലനിരപ്പ് ഉയർന്നതിനാൽ രാവിലെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലെ വെള്ളം തുറന്നുവിടാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ പെരിയാറിന്‍റെ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുറഞ്ഞ അളവിൽ മാത്രം വെള്ളം ഒഴുക്കുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയരാൻ സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും എല്ലാ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശം നൽകിരുന്നു. ജില്ലയിലെ എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും...

Read More

അവിടെ നില്‍ക്കുന്നത് പിശാചാണ്..! രണ്ട് പെണ്‍മക്കളെ കൊന്ന പിതാവിനു നേരെ വിരല്‍ ചൂണ്ടി മാതാവ്

ഡാളസ്: ‘അതാ അവിടെ നില്‍ക്കുന്നത് പിശാചാണ്’ വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവ് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. കൊലപാതകം നടന്ന 2008 ജനുവരി ഒന്നിനുശേഷം ആദ്യമായാണ് യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് മുഖാമുഖം കാണുന്നത്. ഇയാള്‍ക്കു നേരെ കോടതി മുറിയില്‍ വിരല്‍ ചൂണ്ടി രോഷത്തോടെയായിരുന്നു പട്രീഷയുടെ വാക്കുകള്‍. അമീന (18), സാറ (17) എന്നീ രണ്ടു പെണ്‍കുട്ടികളാണ് വെടിയേറ്റു മരിച്ചത്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. മൂന്നാം ദിവസം ഡാലസ് ഫ്രാങ്ക് ക്രൗലി കോര്‍ട്ടിനുള്ളിലാണ് വികാരവിക്ഷോഭം ഉണ്ടായത്. കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീട് ഡിവോഴ്‌സ് ചെയ്തിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത് (2020ല്‍). 1987 ഫെബ്രുവരിയിലാണ് 15 വയസ്സുള്ള തന്നെ 29 വയസ്സുള്ള യാസര്‍ സെയ്ദ് വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ അമീന, സാറ, ഇസാം എന്നീ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയാതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. യുവാക്കളുമായുള്ള പെണ്‍കുട്ടികളുടെ സൗഹൃദം ഞാന്‍ അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും ഭര്‍ത്താവില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പട്രീഷ ഓവന്‍സ് കോടതിയില്‍...

Read More

വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ

ന്യൂയോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് ഗായത്രി നായർ, തന്‍റെ ഭരതനാട്യം അരങ്ങേറ്റം ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്‍റെ പൊൻതിളക്കം പകര്‍ന്നു നല്‍കി വിസ്മയം തീർത്തപ്പോൾ അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. ജൂലൈ 31 ന് നു ഞായറാഴ്ച വൈകുന്നേരം 2:30 ന് വിളക്കുകൊളുത്തി ആരംഭിച്ച്, 4 മണിക്കൂറിലധികം നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്‍റെ മഹത്തായവിരുന്നാണ് നൽകിയത് . സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കുന്ന ഗണപതി സ്തുതിയോടുകൂടിയായിരുന്നു “അരങ്ങേറ്റം ” തുടക്കംകുറിച്ചത്. ‘വിജയവസന്തം ‘ രാഗത്തില്‍ ‘ആദി’ താളത്തില്‍ മായാ രാം മൂർത്തി ചിട്ടപെടുത്തിയ നൃത്തം നല്ല തുടക്കമായിരുന്നു. ഏഴാമത്തെ വയസ് മുതല്‍ ഭരതനാട്യ പഠനം പ്രശസ്തയായ ഗുരു ഡോ . നളിനി റാവുവിന്‍റെശിക്ഷണത്തിലും , ഒന്പതാമത്തെ വയസ് മുതല്‍ മോഹിനിയാട്ടം ബിന്ദ്യ ശബരിനാഥിൻ്റെ ശിക്ഷണത്തിലും അഭ്യസിച്ചു. നിരന്തരമായ അഭ്യാസത്തിലൂടെ അത്ഭുതപ്രതിഭയായി മാറിയ കാഴ്ചയാണ് അരങ്ങേറ്റത്തിൽ കണ്ടത്. ഗായത്രി നായർ ബിങ്‌ഹാംപ്ടൺ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റീവ് ന്യൂറോസെൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. രഞ്ജിത അയ്യരുടെ ശിക്ഷണത്തിൽ കർണാടിക് മ്യൂസിക്കും അഭ്യസിക്കുന്നു. എം‌ടിഎ ജീവനക്കാരനായ അജിത് നായർ പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന ഷൈല നായർ ആണ് മാതാപിതാക്കൾ. ഏക സഹോദരൻ വിനയ് നായർ അതിഥികളെ സ്വാഗതം ചെയ്തു. പിന്നണിയിൽ പ്രവർത്തിച്ചവർ : ഓടകുഴൽ ; രവിചന്ദ്ര കുളുർ , വയലിൻ; ആർ.ബാല സ്കന്ദൻ, ഗാനാലാപനം;ശ്രീമതി രഞ്ജിത അയ്യർ ,സംഭാഷണം; അജിത് എൻ നായർ , ഡോ . നളിനി റാവു , നട് വാംഗ് ചെയ്തത് ഗുരുക്കളായ ഡോ. നളിനി റാവുവും,മായാ രാമമൂർത്തിയും . സ്റ്റേജ് ഡെക്കറേഷൻ: സുധാകരൻ പിള്ള ആൻഡ് ടീം. ന്യൂയോർക്ക് സെന്റർമാരായ ഷെല്ലി മേയറും , ആൻഡ്രിയ സ്റ്റുവർട് കസിനും നേരിട്ട് എത്തി ന്യൂ യോർക്ക് സ്റ്റേറ്റിന്‍റെ അഗീകാരം പ്രൊക്ലമേഷൻ നൽകി ആദരിച്ചു. യോങ്കേഴ്‌സ് മേയർ മൈക്ക് സ്പാനോയുടെ പ്രതിനിധി എത്തി യോങ്കേഴ്‌സ് സിറ്റിയുടെ അംഗീകാരവും...

Read More

ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 2500 ഡോളര്‍ സമ്മാനം! പൈതോണ്‍ ഹണ്ടിംഗ് മല്‍സരം ഇന്നു (വെള്ളി) മുതല്‍

വെസ്റ്റ് പാംബീച്ച്: ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 2500 ഡോളര്‍ വരെ ലഭിക്കുന്ന പൈതോണ്‍ ഹണ്ടിംഗിന് സീസണ്‍ ഇന്നു മുതല്‍ (വെള്ളി) തുടക്കം. അഞ്ചു മുതല്‍ 15 വരെ പത്തുദിവസം നീണ്ടു നില്‍ക്കുന്ന പൈതോണ്‍ ഹണ്ടിംഗിന് നൂറുകണക്കിനു പാമ്പു പിടുത്തക്കാരാണ് ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗത്ത് ഫ്‌ളോറിഡയില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബര്‍മീസ് പൈതോണാണ് ഫ്‌ളോറിഡയില്‍ വര്‍ധിച്ചു വരുന്ന പെരുമ്പാമ്പുകളില്‍ ഏറ്റവും കൂടുതലുള്ളത്. വളരെയധികം പരിചയ സമ്പത്തുള്ളവരാണ് ഈ സീസണില്‍ മല്‍സര ബുദ്ധിയോടെ പങ്കെടുക്കുന്നത്. നാലടിയിലധികം വരുന്ന ആദ്യം പിടികൂടുന്ന 4 പെരുമ്പാമ്പുകള്‍ക്ക് ഒന്നിന് 50 ഡോളര്‍ വീതവും തുടര്‍ന്ന് കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകള്‍ക്കു ഓരോ അടിക്കും 25 ഡോളറും നല്‍കും. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകെ ചെലവു വരുന്നത് 25 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രമാണ്. ഇവിടെ നിന്നും ഇതുവരെ പിടികൂടിയിട്ടുള്ള ഏറ്റവും വലിയ പെരുമ്പാമ്പിന് 17 അടി 3 ഇഞ്ച് നീളവും 110 പൗണ്ട് തൂക്കവുമുണ്ടായിരുന്നു. ചീങ്കണ്ണികളെ പോലും പൂര്‍ണമായും വിഴുങ്ങുന്ന പെരുമ്പാമ്പുകള്‍ ഇവിടങ്ങളില്‍ സുലഭമാണ്. ഫ്ളോറിഡ വൈല്‍ഡ് ലൈഫ് അധികൃതര്‍ സംഘടിപ്പിക്കുന്ന ഈ ഹണ്ടിംഗ് സീസണില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും Python Removal Competition സൈറ്റില്‍ റജിസ്റ്റര്‍...

Read More

ഒഴുക്കില്‍പ്പെട്ട് ആദിവാസി ബാലനെ കാണാതായി

ഇടുക്കി: വണ്ടിപെരിയാറില്‍ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഗ്രാംപി സ്വദേശി അജിത്തിനെ(10) ആണ് കാണാതായത്. അഞ്ച് പേരടങ്ങുന്ന സംഘം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന വനത്തിനുള്ളിലെ പുഴയിലാണ് ബാലന്‍ ഒഴുക്കില്‍പ്പെട്ടത്.  പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ സുരക്ഷിതമായി ഇക്കരെയെത്തിയിരുന്നു. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. വനമേഖലയായതിനാൽ തിരച്ചിൽ ദുഷ്കരമാണെന്നു അധികൃതർ...

Read More