Author: George Kakkanatt

“അവൻ ഉയിർത്തെഴുന്നേറ്റു!” – വലിയ ആഴ്ചയുടെ തുടക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് പോസ്റ്റ് ചെയ്ത ഈസ്റ്റർ സന്ദേശം

ഈസ്റ്ററിനു മുൻപുള്ള വലിയ ആഴ്ചയുടെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് ഓശാന ഞായറാഴ്ച രണ്ട് സന്ദേശങ്ങൾ നൽകി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ എന്നതിലെ ഒരു പോസ്റ്റിലും വൈറ്റ് ഹൗസിൽ നിന്നുള്ള ഒരു പ്രസിഡൻഷ്യൽ പ്രസംഗത്തിലും ട്രംപ് ക്രിസ്ത്യാനികൾക്ക് ‘ഈസ്റ്റർ’ ആശംസിക്കുകയും ക്രിസ്ത്യാനികൾക്കും രാഷ്ട്രത്തിനും അവധി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. “ദൈവത്തിന്റെ ഏകജാതനായ പുത്രനും നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ അനുസ്മരിക്കുന്നു. ഈസ്റ്റർ ഞായറാഴ്ച നാം അവന്റെ മഹത്തായ പുനരുത്ഥാനത്തെ ആഘോഷിക്കുകയും ഏകദേശം രണ്ടായിരം വർഷമായി ക്രിസ്ത്യാനികൾ ചെയ്യുന്നതുപോലെ, ‘അവൻ ഉയിർത്തെഴുന്നേറ്റു’ എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു” – ഏപ്രിൽ 13 ന് ട്രൂത്ത് സോഷ്യൽ എന്ന ചാനലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. “കുരിശിലെ യേശുവിന്റെ വേദനയിലൂടെയും ത്യാഗത്തിലൂടെയും എല്ലാ മനുഷ്യരാശിയോടുമുള്ള ദൈവത്തിന്റെ അതിരറ്റ സ്നേഹവും ഭക്തിയും ഞങ്ങൾ കണ്ടു. അവന്റെ പുനരുത്ഥാനത്തിന്റെ ആ നിമിഷത്തിൽ, നിത്യജീവന്റെ വാഗ്ദാനത്താൽ ചരിത്രം എന്നെന്നേക്കുമായി മാറ്റിമറിക്കപ്പെട്ടു” – യു എസ് പ്രസിഡന്റ് പോസ്റ്റിൽ പറഞ്ഞു. ട്രംപ്, തന്റെ സഹക്രിസ്ത്യാനികൾക്ക് സന്തോഷകരവും അനുഗ്രഹീതവുമായ ഒരു അവധിക്കാലം ആശംസിക്കുകയും അമേരിക്കയെ ‘വിശ്വാസികളുടെ ഒരു രാഷ്ട്രം’ എന്ന് വിളിക്കുകയും ചെയ്തു. “ഞങ്ങൾക്ക് ദൈവത്തെ വേണം, ഞങ്ങൾക്ക് ദൈവത്തെ വേണം, നിങ്ങളുടെ സഹായത്തോടെ, നമ്മുടെ രാഷ്ട്രത്തെ മുമ്പെന്നത്തെക്കാളും ശക്തവും സുരക്ഷിതവും വലുതും സമ്പന്നവും ഐക്യവുമുള്ളതാക്കും” എന്നും അദ്ദേഹം...

Read More

ശിമെയോന്റെ മാതൃകയിൽ ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുക: ഫ്രാൻസിസ് പാപ്പാ

അപ്രതീക്ഷിതമായി ഓശാനഞായർ ചടങ്ങുകളുടെ അവസാനം വിശ്വാസികൾക്കരികിലെത്തിയും, കുരിശിന്റെ വഴിയുടെ പാതയിലൂടെയുള്ള യാത്രയിൽ ക്രിസ്തുവിന്റെ കുരിശ് വഹിച്ച കിറേനെക്കാരൻ ശിമെയോന്റെ പ്രവൃത്തി അനുകരിച്ച് വിശ്വാസജീവിതയാത്രയിൽ മുന്നേറാൻ ഏവരെയും ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ. ജൂബിലി വർഷത്തിലെ ഓശാനഞായർദിനമായ ഏപ്രിൽ 13- ന് രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന ആരാധനാക്രമച്ചടങ്ങുകളിലേക്കായി തയ്യാറാക്കിയ പ്രഭാഷണത്തിലാണ്, ലോകരക്ഷകനായ ക്രിസ്തുവിന്റെ കാൽവരിയാത്രയിൽ താങ്ങായ ശിമെയോന്റെ മാതൃക പാപ്പാ വിശ്വാസികൾക്ക് മുന്നിൽ എടുത്തുകാട്ടിയത്. ലത്തീൻ ആരാധനാക്രമപ്രകാരമുള്ള ഓശാനഞായർ ബലിയർപ്പണവേളയിലെ സുവിശേഷവായനകളെ ആധാരമാക്കി തയ്യാറാക്കിപ്പെട്ട പ്രഭാഷണം വായിച്ചത്, വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രിയായിരുന്നു. സ്വന്തം ആഗ്രഹപ്രകാരമല്ലെങ്കിലും നിർബന്ധിതനായതുകൊണ്ടാണെങ്കിലും യേശുവിന്റെ കുരിശ് വഹിക്കുന്നത് വഴി, ശിമെയോനും കർത്താവിന്റെ പീഡാസഹനങ്ങളിൽ പങ്കാളിയായിത്തീരുന്നുണ്ടന്ന് ഓർമ്മിപ്പിച്ച പാപ്പാ, അങ്ങനെ യേശുവിന്റെ കുരിശ് ശിമെയോന്റെ കുരിശായും മാറുന്നുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. തന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നവർ തന്റെ കുരിശും വഹിച്ചുകൊണ്ട് തന്നെ അനുഗമിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തുവിനോട് സമ്മതം മൂളിയ പത്രോസ് അവനെ അനുഗമിക്കാതിരിക്കുമ്പോഴും, അത്തരം വാഗ്ദാനങ്ങൾ നടത്താത്ത ശിമയോൻ ക്രിസ്തുവിന്റെ കുരിശ് വഹിക്കുന്നുണ്ടെന്നത് പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. തളർന്നവശനായ ക്രിസ്തുവിന്റെ കുരിശ് വഹിക്കുന്നത് വഴി, ക്രിസ്തുവിന്റെ പീഡനങ്ങളാണ് അവൻ പങ്കിടുന്നത്. ലോകത്തെ രക്ഷിച്ച ക്രിസ്തുവിനെയാണ് അവൻ സഹായിക്കുന്നത്. നമ്മുടെ ഓരോ വ്യത്യസ്ത അവസ്ഥകളിലും നമുക്കരികിലെത്തുന്ന ക്രിസ്തുവിനരികിൽ ശിമെയോന്റെ മാതൃകയാണ് നമുക്കും സ്വീകരിക്കാനുള്ളതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വെറുപ്പിന്റെയും പീഡനങ്ങളുടെയും കുരിശിന്റെ വഴിയെ, തന്റെ ജീവൻ നൽകിക്കൊണ്ട് കർത്താവ് രക്ഷയുടെ ഇടമാക്കി മാറ്റുന്നുണ്ടന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇന്നും ക്രിസ്തുവിന്റെ കുരിശ് വഹിക്കുന്ന ശിമയോൻമാരുണ്ടെന്ന് പറഞ്ഞ പാപ്പാ, യുദ്ധങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകുന്ന അവരിൽ ക്രിസ്തുവിന്റെ മുഖം കാണാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ക്രിസ്തുവിന്റെ കുരിശ് വഹിക്കുന്നത് ഒരിക്കലും അർത്ഥശൂന്യമല്ലെന്നും, ക്രിസ്തുവിന്റെ രക്ഷാകരസ്‌നേഹം പങ്കിടുന്നതിനുള്ള സമൂർത്തമായ മാർഗ്ഗമാണതെന്നും പാപ്പാ പ്രസ്താവിച്ചു. പത്രോസിന്റെ ചത്വരത്തിൽനിന്ന് തിരികെ സാന്താ മാർത്ത ഭവനത്തിലേക്കുള്ള വഴിയിൽ, വിശുദ്ധ പത്താം പീയൂസിന്റെയും, വിശുദ്ധ പത്രോസിന്റെയും കബറിടങ്ങളിൽ പാപ്പാ പ്രാർത്ഥിച്ചു. ബെനഡിക്ട് പതിനഞ്ചാമനായി ഉയർത്തിയിട്ടുള്ള സ്മാരകത്തിന് മുന്നിലും പാപ്പാ അല്പസമയം ചിലവഴിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയിരുന്നു. രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലിയുമായി ബന്ധപ്പെട്ട് ഏപ്രിൽ ആറാം തീയതി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന വിശുദ്ധബലിയുടെ അവസരത്തിലും പാപ്പാ അപ്രതീക്ഷിതസന്ദർശനം...

Read More

ഭാരത കത്തോലിക്കാ സഭയിൽ പുതിയ രണ്ടു മെത്രാന്മാർ

ഭാരതത്തിലെ സിംല-ചന്ദിഗാർഹ് രൂപതയുടെ പുതിയ മെത്രാനായി വൈദികൻ സഹായ തദ്ദേവൂസ് തോമസ്, ദുംക രൂപതയുടെ സഹായമെത്രാനായി സൊനാതൻ കിസ്കു എന്നീ വൈദികരെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയതു. ശനിയാഴ്ചയാണ് ഫ്രാൻസീസ് പാപ്പാ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. സിംല-ചന്ദിഗാർഹ് രൂപതയുടെ മെത്രാൻ ഇഗ്നേഷ്യസ് ലൊയോള ഇവാൻ മസ്കരെഞാസ്, കാനൻ നിയമം അനുശാസിക്കുന്ന പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പാപ്പാ പ്രസ്തുത രൂപതയുടെ പുതിയ മെത്രാനായി സഹായ തദ്ദേവൂസ് തോമസിനെ നിയമിച്ചത്. ജലന്തറിലെ പരിശുദ്ധ ത്രിത്വത്തിൻറെ നാമത്തിലുള്ള വലിയ സെമിനാരിയുടെ “റെക്ടർ” ആയി സേവനമനുഷ്ഠിക്കുകയായിരുന്നു നിയുക്ത മെത്രാൻ. തമിഴ്നാട്ടിലെ കോട്ടാർ രൂപതയിൽപ്പെട്ട ചിന്നവിളയ് സ്വദേശിയാണ് 1971 നവമ്പർ 6-ന് ജനിച്ച നിയുക്ത മെത്രാൻ സഹായ തദ്ദേവൂസ് തോമസ്. ലക്നൊ, ജലന്തർ എന്നിവിടങ്ങളിൽ, യഥാക്രമം, തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയ അദ്ദഹം 2001 മെയ് 13-ന് പൗരോഹിത്യം സ്വീകരിച്ചു. അദ്ദേഹം ഓസ്ത്രിയായിലെ വിയെൻ സർവ്വകലാശാലയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും സാമൂഹ്യവിനിമയത്തിലും ബിരുദാനന്തരബിരുദവും, ഡൽഹിയിലെ “ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിൽ” നിന്ന് മനുഷ്യാവകാശത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നാട്ടിലും ഓസ്ത്രിയായിലും ഇടവക സഹവികാരി, ചെറിയ സെമിനാരി ഉപമേധാവി (റെക്ടർ), രൂപതാ മാദ്ധ്യമസമിതിയുടെ മേധാവി, ജലന്തറിലെ വലിയ സെമിനാരിയുടെ റെക്ടർ എന്നീ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട് നിയുക്തമെത്രാൻ സഹായ തദ്ദേവൂസ് തോമസ്. ദുംക രൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന സൊനാതൻ കിസ്കു ദുംക രൂപതയുടെ വികാരിജനറലായും സെൻറ് മേരീസ് ഇടവകവികാരിയായും  സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജാർഖണ്ഡിലെ പ്രസ്തുത രൂപതാതിർത്തിക്കുള്ളിൽ വരുന്ന കൗദിയയിൽ 1969 മെയ് 15-ന് ജനിച്ച നിയുക്ത സഹായമെത്രാൻ കിസ്കു കൽക്കട്ടയിലും പൂനയിലുമായി വൈദികപഠനങ്ങൾ പൂർത്തിയാക്കുകയും 2002 ഏപ്രിൽ 15-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ “ലൈസെൻഷിയേറ്റ്” നേടിയിട്ടുണ്ട്. ഇടവക സഹവികാരി, രൂപതാ ദൈവവിളി കേന്ദ്രത്തിൻറെ മേധാവി, രൂപതയുടെ സാമ്പത്തികകാര്യവിചാരിപ്പുകാരൻ, രൂപതാ ചാൻസലർ, ജാർഖണ്ഡിലെയും ആൻഡമാൻ ദ്വീപുകളിലെയും അടിസ്ഥാനസഭാസമൂഹങ്ങളുടെ ചുമതലക്കാരൻ തുടങ്ങി വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട് നിയുക്ത സഹായമെത്രാൻ സൊനാതൻ...

Read More

ബിജെപിക്ക് തിരിച്ചടി: സഖ്യ സർക്കാർ ഉണ്ടാവില്ലെന്ന് എടപ്പാടി പളനിസ്വാമി

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് സഖ്യത്തിൽ ബി.ജെ.പിക്ക് തിരിച്ചടി. സഖ്യം തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും സഖ്യസർക്കാർ ഉണ്ടാവില്ലെന്ന സൂചന അണ്ണാഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി നൽകി. അതേസമയം, എടപ്പാടി പളനിസ്വാമിയുടെ പ്രസ്താവനയോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടതിൽ നിന്നും വിഭിന്നമാണ് എടപ്പാടിയുടെ പ്രസ്താവന. നേരത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ സഖ്യത്തിൽ ചേരാനുള്ള അണ്ണാഡി.എം.കെയുടെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സഖ്യത്തിനായി എ.ഐ.എ.ഡി.എം.കെ ഉപാധികളൊന്നും മുന്നോട്ട് വെച്ചിട്ടി​ല്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായുടെ പ്രസ്താവന. 2024 ലോക്സഭ തെരഞ്ഞെടുപ്പിലും 2019ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇരുപാർട്ടികളും സഖ്യമായി മത്സരിച്ചിരുന്നു. എന്നാൽ, ഇരുവർക്കും സഖ്യമായി മത്സരിച്ച തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.വഖഫ് നിയമഭേദഗതി ഉൾപ്പടെ കേന്ദ്രസർക്കാർ നടപ്പാക്കിയ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടു​മെന്ന ഭയവും ഇ.പി.എസിന്റെ പ്രസ്താവനക്ക് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയുടെ സാന്നിധ്യത്തിലായിരിക്കും മുന്നണിയെന്നും...

Read More

യുഎസ് വിസകൾ അവകാശമല്ല: വിസ നയത്തിൽ കർശന നിലപാട് ആവർത്തിച്ച് യുഎസ്

അമേരിക്കയുടെ വിസ നയത്തിൽ കർശനമായ നിലപാട് ആവർത്തിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ് വിസകൾ അവകാശമല്ല, മറിച്ച് പദവിയാണ്. അമേരിക്കൻ നിയമങ്ങളോടും മൂല്യങ്ങളോടും ആദരവ് പ്രകടിപ്പിക്കുന്നവർക്കാണ് അമേരിക്കയിലേക്കുള്ള പ്രവേശനമെന്ന് അദ്ദേഹം പറഞ്ഞു. കർശനമായ കുടിയേറ്റ മാനദണ്ഡങ്ങളോടുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നവയാണിവ. 2023 ഒക്ടോബർ 7-ന് ഇസ്രായേൽ പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർഥികൾക്കെതിരെ രാജ്യവ്യാപകമായി നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ‘യു.എസ് വിസകൾ ഒരു അവകാശമല്ല, മറിച്ച് ഒരു പദവിയാണ്. അമേരിക്കയെ മികച്ചതാക്കാൻ ശ്രമിക്കുന്നവർക്കായി അവ നീക്കിവെച്ചിരിക്കുന്നത്. അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കല്ല’ ഫോക്സ് ന്യൂസിനോട് സംസാരിക്കവെ യു.എസ് നയതന്ത്രജ്ഞൻ പറഞ്ഞു. കൂടാതെ, വിസ ഉടമകൾ തുടർച്ചയായി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഡി.എച്ച്.എസുമായും മറ്റ് സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ലംഘനങ്ങൾ കണ്ടെത്തിയാൽ വിസകൾ സജീവമായി അവലോകനം ചെയ്യുകയും റദ്ദാക്കുകയും ചെയ്യുമെന്നും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് (ഐ.എൻ.എ) വിസ റദ്ദാക്കാൻ അധികാരം നൽകുന്നു. ഈ അധികാരം നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് അടിസ്ഥാനപരമാണ്. ആർക്കൊക്കെ യു.എസിലേക്ക് വരാം, വരാൻ പാടില്ല എന്നതിനെക്കുറിച്ച് യു.എസ് നിയമങ്ങൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ വിസ അപേക്ഷയും ആ നിയമങ്ങളിലൂടെ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു. തീവ്രവാദ പ്രവർത്തനത്തെ പിന്തുണക്കുന്നവർക്കോ അംഗീകരിക്കുന്നവർക്കോ അല്ലെങ്കിൽ മറ്റുള്ളവരെ തീവ്രവാദ പ്രവർത്തനത്തെ പ്രേരിപ്പിക്കുന്നവർക്കോ യു.എസ് വിസക്ക് അർഹതയില്ല. കഴിഞ്ഞ വർഷം അമേരിക്കൻ കോളേജ് കാമ്പസുകളിൽ ഉണ്ടായ ചില പ്രതിഷേധങ്ങൾ റൂബിയോ ചൂണ്ടിക്കാട്ടി. പ്രശസ്തമായ സർവകലാശാലകളിലും മറ്റുമായി അമേരിക്കയിൽ 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വിദേശി വിദ്യാർഥികൾ കോളജ് കാമ്പസുകൾ അടച്ചുപൂട്ടുക, ജൂത വിദ്യാർഥികൾ ഉപദ്രവിക്കുക, ഹൈവേകൾ ഉപരോധിക്കുക, കെട്ടിടങ്ങൾ തകർക്കൽ എന്നിങ്ങനെ നിരവധി അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ട്രംപ് ഭരണകൂടം നിർണായക നടപടികൾ സ്വീകരിക്കുമെന്നും റൂബിയോ വ്യക്തമാക്കി. വിസ ലംഘനങ്ങളുടെ കാര്യത്തിൽ വിദേശ പൗരന്മാർക്ക് ഭരണഘടനാ പരിരക്ഷകൾ ബാധകമല്ലെന്നും യു.എസ് ഉദ്യോഗസ്ഥൻ...

Read More