ജർമ്മനിയിലെ മഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാർ ഓടിച്ചിരുന്ന സൗദി അറേബ്യയിൽ നിന്നുള്ള 50 കാരനായ ഡോക്ടറെ ജർമ്മൻ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടുവെന്ന് നേരത്തെയുള്ള റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ രണ്ട് മരണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു.