നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ഇത്തവണയും വിശുദ്ധവാര തിരുക്കർമ്മങ്ങൾ റദ്ദാക്കി. ക്രൈസ്തവരുടെ പ്രധാനപ്പെട്ട ദിവസങ്ങളായ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് പകരം ആ ദിവസങ്ങളിൽ മതപരമായ പ്രവർത്തനങ്ങളുടെ പ്രതീതി നൽകുന്നതിനായി സർക്കാർ നടത്തുന്ന പരിപാടികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

2024-ൽ, നിക്കരാഗ്വയിലെ പള്ളികളിൽ വിശുദ്ധവാര പ്രദക്ഷിണങ്ങൾ തടയാൻ സർക്കാർ ഏകദേശം 4,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഈ വർഷവും സമാനമായ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയ മുറില്ലോയുടെയും നേതൃത്വത്തിൽ, നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം സമീപവർഷങ്ങളിൽ നൂറുകണക്കിന് പുരോഹിതന്മാരെയും മറ്റ് മതനേതാക്കളെയും നാടുകടത്തി. 2024 നവംബറിൽ, സന്യാസിനിമാർ ഡിസംബറോടെ രാജ്യം വിടണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു.

ആത്മീയ നേതാക്കളെ നാടുകടത്തിയതോ തടവിലാക്കിയതോ ആയ പ്രദേശങ്ങളിൽ പാസ്റ്റർമാരും പുരോഹിതന്മാരും ശുശ്രൂഷിക്കുന്നത് തടയാൻ മതനേതാക്കളുടെ സ്വതന്ത്രമായ നീക്കത്തിന് നിക്കരാഗ്വ നിയന്ത്രണം ഏർപ്പെടുത്തുന്നത് കർശനമാക്കിയിരിക്കുകയാണ്.