ത്തർ പ്രദേശിൽ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണത്തിൽ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പുറത്ത്. യുവാവിന് ഒരു തവണ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം യുവാവിന്റെ തോന്നലാണെന്നും വിദഗ്ദ്ധ സമിതി വിലയിരുത്തുന്നു. പാമ്പുകളോട് അമിതഭയം തോന്നുന്ന ഒഫിഡിയോഫോബിയയാണ് യുവിവാനെന്നും സമിതി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദുബെയാണ് വീട്ടിൽവെച്ച് ഏഴ് തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പാമ്പ് കടിയേൽക്കുന്നതെന്നും അതിന് തൊട്ടുമുമ്പ് തനിക്ക് കടിയേൽക്കുമെന്ന തോന്നലുണ്ടാകുമെന്നും വികാസ് വിദഗ്ദ്ധ സമിതിയോട് പറഞ്ഞിരുന്നു. 

ജൂൺ രണ്ടിന് രാവിലെ കിടക്കയിൽ നിന്നെണീക്കുമ്പോഴാണ് വികാസിന് ആദ്യമായി കടിയേറ്റത്. യുവാവിനെ ഉടനെതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നാലാം തവണയും കടിയേറ്റെന്ന്
വികാസ് പറഞ്ഞതോടെ വീട് മാറിത്താമസിക്കാൻ എല്ലാവരും ഉപദേശിച്ചു. തുടർന്ന് വികാസ് രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറി. എന്നിട്ടും കാര്യമുണ്ടായില്ല. അഞ്ചാം തവണയും പാമ്പ് കടിച്ചെന്ന് വികാസ് പറഞ്ഞു. ഇതോടെ യുവാവിനെ മാതാപിതാക്കൾ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. നിർഭാഗ്യമെന്ന് പറയട്ടേ, ജൂലായ് ആറിന് തന്നെ വീണ്ടും പാമ്പ് കടിച്ചെന്ന് പറഞ്ഞ് വികാസ് രംഗത്തെത്തി. ഈ സമയങ്ങളിലെല്ലാം യുവാവുമായി മാതാപിതാക്കൾ ആശുപത്രിയിലെത്തി.

ഇതോടെ ചികിത്സയ്ക്ക് പണമില്ലാതാകുകയും കുടുംബം ജില്ലാ മജിസ്ട്രേറ്റിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് ഡോക്ടർമാരുടേയും ഫോറസ്റ്റ് ഓഫീസർമാരുടേയും അഡിമിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരേയു വിളിച്ചുകൂട്ടി ഒരു വിദഗ്ദ്ധ സമിതിയുണ്ടാക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഈ അസാധരണ സംഭവത്തിന്റെ കാരണം കണ്ടെത്തുക എന്നതായിരുന്നു അന്വേഷണത്തിന്റെ ലക്ഷ്യം. ചീഫ് മെഡിക്കൽ ഓഫീസർ ഡോ രാജീവ് നായർ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. 

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 54 ലക്ഷത്തോളം പാമ്പുകടി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ 18 ലക്ഷം മുതൽ 27 ലക്ഷം വരെ വിഷപ്പാമ്പുകളുടെ കടിയാണ്. 8000-1,30,000 പേർ മരിക്കുകയോ ഇതിന്റെ മൂന്നിരട്ടിപേർക്ക് വൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്യുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.