ഹൂസ്റ്റൺ: 532-ാമത് രാജ്യാന്തര പ്രെയര്‍ലൈന്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി ഇവാഞ്ചലിസ്റ്റ് തോമസ് മാത്യു.
ചെങ്കടലിലെ ആർത്തിരമ്പുന്ന തിരമാലകൾക്ക് മധ്യേ ഇസ്രായേൽ ജനതയ്ക്ക് പാതയൊരുക്കുകയും ഉണങ്ങിയ നിലത്തിലൂടെ മറുകര എത്തിക്കുകയും ചെയ്ത ദൈവം തന്നിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഏതൊരു പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് വിശ്വസ്തനായി എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നും ചിൽഡ്രൻസ് ഫോർ ക്രൈസ്റ്റ് മിനിസ്ട്രി ഡയക്ടറും നിരവധി ആത്മീയ ഗാനങ്ങളുടെ രചിയിതാവും ഗായകനും സുവിശേഷകനുമായ തോമസ് മാത്യു പറഞ്ഞു.
അവനിൽ നമുക്ക് പൂർണമായി വിശ്വസിക്കാമെന്നും തോമസ് മാത്യു പറഞ്ഞു. ജൂലൈ 22ന് വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ സങ്കീർത്തനം 55ാം അധ്യായത്തിൽ നിന്നുള്ള വാക്യങ്ങളെ ആധാരമാക്കി അദ്ദേഹം കേരളത്തിൽ നിന്നും സൂം പ്ലാറ്റഫോമിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.
ഫറോവന്റെ അടിമത്വത്തിൽ നിന്നും വിടുവിക്കപ്പെട്ട ഇസ്രായേൽ ജനതയെ വാഗ്ദത്ത നാട്ടിലേക്കു കൊണ്ടുവരുന്നതിന് മോശ അനുഭവിച്ച ത്യാഗങ്ങളെയും, നേരിടേണ്ടിവന്ന പ്രതിസന്ധികളേയും തരണം ചെയ്ത മാർഗങ്ങളെയും അദ്ദേഹം പറഞ്ഞു. മോശയുടെ ജീവിതം നാം ഓരോരുത്തർക്കും മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഡാളസിൽ നിന്നുള്ള ലീലാമ്മ ഡാനിയേൽ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി വി സാമുവേല്‍ സ്വാഗതമാശംസിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ഡോ ജോർജ് വർഗീസ്(മോനി ) മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ടെന്നിസിൽ നിന്നുള്ള ജോൺ സക്കറിയ (ജോജി ) സങ്കീർത്തനം വായിച്ചു.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേര് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു അലക്സ് തോമസ് പറഞ്ഞു. ന്യൂജഴ്സിയിൽ നിന്നും റവ. മാത്യു വർഗീസ് അച്ചന്റെ പ്രാർഥനയ്ക്കും അശീർവാദത്തിനുശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്നിക്കൽ കോർഡിനേറ്ററായിരുന്നു.